ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്.
എച്ച്.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ കമ്ബനിയുടെ 47 ശതമാനം ഓഹരികള്‍ക്ക് മകള്‍ക്ക് കൈമാറിയതോടെയാണ് രോഷ്നി ശരവേഗത്തില്‍ അതിസമ്ബന്നനായി മാറിയത്. 47 ശതമാനം ഓഹരികള്‍ കിട്ടിയതോടെ എച്ച്.സി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ കൈവശം വ്യക്തിയായും രോഷ്നി മാറി. അതാണ് ഏഷ്യയിലെ മൂന്നാമത്തെ സമ്ബന്ന എന്ന പട്ടത്തിലേക്ക് വഴിതുറന്നതും.
2024ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാദിയുടെ ആസ്തി ഏതാണ്ട് 2,340-2,510 കോടിക്കടുത്ത് വരും. ഇതിനെ ബഹുദൂരം പിന്നിലാക്കിയാണ് രോഷ്നി മുന്നേറിയത്. സമ്ബത്തിന്റെ കാര്യത്തില്‍ സാവിത്രി ജിൻഡാലിനെയും വിപ്രോയുടെ അസിം പ്രേംജിയെ രോഷ്നി മറികടന്നു. ഇന്ത്യയിലെ സമ്ബന്നപ്പട്ടികയില്‍ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ബ്ലൂംബർഗ് ഡാറ്റ പ്രകാരം 88.1 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 68.9 ബില്യണ്‍ ഡോളറും. ടെക്നോളജി, ബിസിനസ് രംഗങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല രോഷ്നി. കരിയർ തുടങ്ങിയതും ഈ മേഖലയിലല്ല. നോർത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയ രോഷ്നി സി.എൻ.എൻ, സ്കൈ ന്യൂസ് പോലുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തു.
പിന്നീട് ആഗസ്മികമായി കുടുംബ ബിസിനസിലേക്ക് എത്തിപ്പെടുകയായിരുന്നു. 2020ലാണ് എച്ച്.സി.എല്‍ ടെക്നോളജിയുടെ ചെയർപേഴ്സണ്‍ സ്ഥാനം ഏറ്റെടുത്തത്. അതോടെ, ഇന്ത്യയിലെ ഐ.ടി കമ്ബനിയെ നയിക്കുന്ന ആദ്യത്തെ വനിതയായി അവർ മാറി. ബിസിനസ് കൂടാതെ രോഷ്നിക്ക് പലവിധ താല്‍പര്യങ്ങളുമുണ്ട്.
പരിശീലനം സിദ്ധിച്ച ക്ലാസിക്കല്‍ സംഗീതഞ്ജയാണ് അവർ. വന്യജീവികളില്‍ അതീവ തത്പരയായ അവർ ജൈവവൈവിധ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി 2018 ല്‍ ഭർത്താവ് ശിഖർ മല്‍ഹോത്രയുമായി ചേർന്ന് ദി ഹാബിറ്റാറ്റ്സ് ട്രസ്റ്റ് സ്ഥാപിച്ചു.
അതോടൊപ്പം ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാൻ നേതൃത്വം നല്‍കുന്ന ശിവ് നാടാർ ഫൗണ്ടേഷന്റെ ചുമതലയും വഹിക്കുന്നു.
സമ്ബന്ന കുടുംബത്തിലാണ് പിറന്നു വീണതെങ്കിലും സാധാരണക്കാരിയായി ജീവിക്കാനും ലളിത ജീവിതം നയിക്കാനുമാണ് രോഷ്നിക്ക് ഇഷ്ടം. 2010ലാണ് രോഷ്നി ശിഖാർ മല്‍ഹോത്രയെ വിവാഹം ചെയ്തത്. ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. 2013ലാണ് മൂത്തമകൻ അർമാൻ ജനിച്ചത്. 2017ല്‍ ജെഹാനും കൂട്ടായി എത്തി.