HomeIndiaഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു;...

ഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു; നിക്ഷേപകർക്ക് ആശങ്ക; വിശദാംശങ്ങൾ വായിക്കാം

ബ്‌സീഡിയറി കമ്ബനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ വൻ ഇടിവ്.

ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവില്‍ മുപ്പത് ശതമാനമാണ് ഓഹരികളില്‍ ഇടിവുണ്ടായത്. ഇതിന് പിന്നാലെ നിക്ഷേപകരില്‍ വലിയ തോതില്‍ ആശങ്ക പടരുന്നതായും റിപ്പോർട്ടുണ്ട്.

നോണ്‍-ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്ബനിയായ ആശിർവാദ് മൈക്രോഫിനാൻസിനെതിരെ ആർബിഐ നടപടിയെടുത്തതോടെ മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ ഇടിവുണ്ടായത്. മണപ്പുറം ഫിനാൻസിനായി വരുമാനം കുറവുള്ള സ്ത്രീകള്‍ക്ക് മൈക്രോഫിനാൻസ് ലോണുകള്‍ അനുവദിക്കുന്നത് ആശിർവാദ് മൈക്രോഫിനാൻസ് എന്ന സബ്സിഡിയറി കമ്ബനിയാണ്. നിർദേശങ്ങള്‍ കൃത്യമായി പിന്തുടരാത്തതിന്റെ പേരില്‍ ആർബിഐ ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ലോണുകള്‍ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും നിർത്തിവെക്കാനാണ് ആർബിഐ നിർദേശം. ആശിർവാദിനൊപ്പം നാല് കമ്ബനികള്‍ക്ക് കൂടി ആർബിഐയുടെ വിലക്കുണ്ട്.

മണപ്പുറം ഫിനാൻസിന്റെ മൊത്ത വരുമാനത്തിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് ആശിർവാദ് മൈക്രോഫിനാൻസാണ്. ഈ നടപടിയോടെ മണപ്പുറം ഫിനാൻസിന് തരംതാഴ്ത്തല്‍ ഭീഷണിയുമുണ്ടായിരുന്നു. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ ജെഫ്‌റീസ് മണപ്പുറത്തിന്റെ ഓഹരികളെ “ഹോള്‍ഡ്” ആയി തരംതാഴ്ത്തിയിരുന്നു.

ആശിർവാദില്‍ മൈക്രോഫിനാൻസ് വായ്പകള്‍ തകരാറിലാവുകയും കുടിശ്ശിക ഉയരുകയും ചെയ്താല്‍ അതിൻ്റെ അനുബന്ധ സ്ഥാപനത്തില്‍ മണപ്പുറം ഫിനാൻസിന് മൂലധനം നിക്ഷേപിക്കേണ്ടിവരുമെന്നാണ് ജെഫ്‌റീസ് കരുതുന്നത്. ഇത് കമ്ബനിയുടെ വരുമാനത്തെയും ബാധിച്ചേക്കുംമെന്നാണ് സൂചന.

Latest Posts