HomeIndiaനാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നത് പ്രവാസികൾക്ക് തലവേദനയാകുന്നു; വിനയാകുന്നത് സ്വർണ്ണം ഗ്രാമിന് 2500 രൂപ വിലയായിരുന്നപ്പോൾ...

നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നത് പ്രവാസികൾക്ക് തലവേദനയാകുന്നു; വിനയാകുന്നത് സ്വർണ്ണം ഗ്രാമിന് 2500 രൂപ വിലയായിരുന്നപ്പോൾ നിഷ്കർഷിച്ച പരിധി: വിശദാംശങ്ങൾ വായിക്കാം

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പോകുമ്ബോള്‍ കൊണ്ടുപോകാവുന്ന സ്വര്‍ണത്തിന്‍റെ മൂല്യ പരിധി പുതുക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഇത് സംബന്ധിച്ച കസ്റ്റംസ് നിയമങ്ങള്‍ കാലോചിതമായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.

നിലവിലെ നിയമമനുസരിച്ച്‌ ഒരു സ്ത്രീക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങള്‍ കൊണ്ടുപോകാം. പക്ഷേ അതിന്‍റെ മൂല്യം ഒരു ലക്ഷം രൂപയില്‍ കവിയാൻ പാടില്ല. അതുപോലെ പുരുഷ യാത്രക്കാരന് 20 ഗ്രാം വരെ കൊണ്ടുപോകാം. അതിന്റെ മൂല്യം 50,000 രൂപയില്‍ കൂടാൻ പാടില്ലെന്നാണ് നിയമം. 2016ല്‍ ഈ വിജ്ഞാപനം പുറത്തിറക്കുമ്ബോള്‍ 22 കാരറ്റ് സ്വർണത്തിന്റെ വില ഏകദേശം ഗ്രാമിന് 2,500 രൂപ മാത്രമായിരുന്നു. അതനുസരിച്ചാണ് ഈ മൂല്യപരിധികള്‍ നിശ്ചയിച്ചത്.

നിലവില്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വില ഏകദേശം 10,000 രൂപയും കടന്നിരിക്കുകയാണ്. 20 ഗ്രാം സ്വർണത്തിന് ഏകദേശം രണ്ട് ലക്ഷത്തിലേറെ രൂപ വരും. 40 ഗ്രാം സ്വർണത്തിന് ഏകദേശം നാലു ലക്ഷത്തിലേറെയും മൂല്യമുണ്ട്. സ്വർണവില ഉയര്‍ന്നതോടെ മൂല്യപരിധി യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി അസോസിയേഷൻ പറയുന്നു.

കാലഹരണപ്പെട്ട ഈ മൂല്യപരിധി പലപ്പോഴും പ്രവാസി യാത്രക്കാര്‍ക്ക് ഇന്ത്യൻ വിമാനത്താവളങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിജ്ഞാപനത്തില്‍ പ്രതിപാദിച്ചിട്ടുള്ള മൂല്യപരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ കത്ത് നല്‍കിയിരിക്കുന്നത്.സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പരിഗണിക്കാതെ നിശ്ചിത ഭാരത്തിലുള്ള സ്വർണാഭരണം കൊണ്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Latest Posts