ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡില്‍ വച്ച് ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്ബതികളുടെ മകള്‍ അമ്ബിളിയാണ് (36) മരിച്ചത്.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ ഭർത്താവ് പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ബൈക്കില്‍വന്ന് പിന്നില്‍ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു.
സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്ബിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്നു പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം പള്ളിച്ചന്തയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. കഴുത്തിനും മുതുകിനും കുത്തേറ്റ അമ്ബിളിയെ നാട്ടുകാർ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്ബിളിയുടെ കാഷ് ബാഗും കളക്ഷൻ മെഷീനുമായി രാജേഷ്
രക്ഷപ്പെട്ടു.പൊലീസ് നടത്തിയ തിരച്ചിലില്‍ രാജേഷിന്റെ വീടിന് പിന്നില്‍ നിന്ന് കാലിയായ ബാഗ് കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്നു പൊലീസിന് ലഭിച്ചിരുന്നു. രാജേഷിനെ കണ്ടെത്താൻ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
സ്വന്തം വീട്ടില്‍ നിന്നാണ് അമ്ബിളി ജോലിക്ക് പോയിരുന്നത്. പല തവണ ചർച്ചകള്‍ നടത്തിയെങ്കിലും ഇവർ തമ്മില്‍ രമ്യതയില്‍ എത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ചേർത്തല സി.ഐ ജി. പ്രൈജു,എസ്.ഐ കെ.പി.അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. മക്കള്‍: രാജലക്ഷ്മി,രാഹുല്‍.