നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
- ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 583 പോയിന്റ് ഉയർന്ന് 81,790.12ല്‍ അവസാനിച്ചു.
- ദേശീയ സൂചികയായ നിഫ്‌റ്റി 183 പോയിന്റ് നേട്ടവുമായി 25,077.65ല്‍ എത്തി.
ഇടത്തരം കമ്ബനികളുടെ ഓഹരികളും നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വില്‍പ്പന സമ്മർദ്ദത്തില്‍ ഓഹരികളുടെ വില ന്യായമായ തലത്തിലേക്കെത്തിയതാണ് നിക്ഷേപകർക്ക് ആവേശമായത്. നടപ്പു സാമ്ബത്തിക വർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.8 ശതമാനമായി ഉയരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ധന അവലോകന നയത്തില്‍ റിസർവ് ബാങ്ക് വ്യക്തമാക്കിയതും അനുകൂലമായി. ശരാശരി നാണയപ്പെരുപ്പം 2.6 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തല്‍.നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെ വീണ്ടും വിപണിയിലേക്ക് പണമൊഴുക്കി.


