HomeCrimeബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മുഖ്യപ്രതിയായ കണ്ടക്ടര്‍ 27 വര്‍ഷത്തിന് ശേഷം...

ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; മുഖ്യപ്രതിയായ കണ്ടക്ടര്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍

വിവാഹിതയായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്.

1997 ജൂലൈയില്‍ കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സജീവ്. ബസുടമയുടെ മകൻ അടക്കം പത്തുപേരാണ് കേസിലെ പ്രതികള്‍.

ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പിന്നീട് സജീവനെ അറസ്റ്റ് ചെയ്തു. റിമാൻഡില്‍ കഴിയവേ ജാമ്യം എടുത്ത് മുങ്ങിയ സജീവ്‌ പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു.

പിന്നീട് പ്രതി വർക്കലയില്‍ നിന്ന് താമസം മാറി. 2003 ല്‍ കോടതി സജീവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങള്‍ക്ക് ശേഷം വിദേശത്ത് നിന്ന് വന്ന ശേഷം നാട്ടിലെത്തിയ സജീവ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ച്‌ രഹസ്യ വിവരം ലഭിച്ച പൊലീസ് തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് നിന്നുമാണ് സജീവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts