HomeKeralaഅടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും വന്യമൃഗ ആക്രമണം; പെരിങ്ങല്‍ക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത്...

അടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും വന്യമൃഗ ആക്രമണം; പെരിങ്ങല്‍ക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നു. തൃശൂരും കോഴിക്കോട്ടും ഇന്ന് രണ്ട് പേർ മരിച്ചു. തൃശ്ശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (43) ആണ് മരിച്ചത്.

കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് വയോധികൻ മരിച്ചത്. പാലാട്ടി അബ്രഹാം (70) ആണ് മരിച്ചത്. കൃഷിയിടത്തില്‍വെച്ച്‌ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts